Saturday, June 26, 2010

കേരളത്തില്‍ മരുന്നു വില്പന പത്തിരട്ടി വിലയ്ക്ക്

അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഇവിടെ വിറ്റഴിക്കുന്നത് പത്തിരട്ടി മുതല്‍ മുകളിലോട്ടുള്ള വിലയ്ക്കാണെന്നുള്ള മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കുന്നു. സാധാരണക്കാരന്റെ കീശയില്‍ കൈയ്യിട്ടു വാരി മരുന്നു കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ്. ഈ കൊള്ള ലാഭത്തില്‍ പകുതിയിലേറെയും വിഴുങ്ങുന്നത് ഡോക്ടര്‍മാരും മരുന്നു വില്പനക്കാരുമാണെന്നത് സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വ്യാപിച്ചിരിക്കുന്ന പണത്തോടുള്ള ദുര വെളിപ്പെടുത്തുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു ജനത ഇത്തരം ചൂഷണങ്ങള്‍ക്കെതിരായി ഉയിര്‍ത്തെണീല്‍ക്കേണ്ടിയിരിക്കുന്നു.

ജീനാ സണ്ണി, ഞള്ളിയില്‍

No comments:

Post a Comment